2010, ഫെബ്രുവരി 2, ചൊവ്വാഴ്ച

ഉണ്ണിക്കുട്ടനും പത്രങ്ങളും

തെളിഞ്ഞ ഒരു ദിവസം ഉണ്ണിക്കുട്ടനും അച്ചനും കൂടി നടക്കാനിറങ്ങി.
രണ്ടു പേരും കൈ കോര്‍ത്തു പിടിച്ചു കൊണ്ടു
പതുക്കെ പതുക്കെ നടന്നു.
ഉണ്ണിക്കുട്ടന്‍ വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.
അച്ചന്‍ മൂളിക്കേള്‍ക്കുകയും എന്തെങ്കിലുമൊക്കെ
മറുപടി പറയുകയും കെയ്തുകൊണ്ടിരുന്നു.
അങ്ങനെ നടന്നു അവര്‍ കൊച്ചിയിലെ ഒരു പ്രത്യേക സ്തലത്ത് എത്തിയപ്പോള്‍
അച്ചന്‍ പറഞ്ഞു:
“മോനെ, ദെ നീ ഇതു കണ്ടൊ ഈ കുഴിഞ്ഞ സ്തലം”
“അതെന്താ അച്ചാ ഇങ്ങനെ?”
“മോനെ അതു പണ്ട് ഇന്‍ഡ്യ പാക്കിസ്താന്‍ യുദ്ധത്തില്‍ പാക്കിസ്താന്‍കാര്‍
ബോംബിട്ടതാണു മോനെ”
“അയ്യോ! എന്നിട്ടോ അച്ചാ”
“ഇതു കണ്ടൊ ചെളിക്കുഴിയല്ലെ, ബോംബു പൊട്ടിയില്ല
ചെളിയില്‍ താണു പോയി“
“അയ്യോ കഷ്ടം,“ ഉണ്ണിക്കുട്ടന്‍ പറഞ്ഞു.
“നീ അങ്ങനെ പറയല്ലെ, ആ ബോംബെങ്ങാന്‍ പൊട്ടിയിരുന്നെങ്കില്‍
എത്ര പേരു മരിച്ചു പോകുമായിരുന്നു“
“അച്ചന്‍ അന്ന് എവിടെ ആയിരുന്നച്ചാ” ഉണ്ണിക്കുട്ടന്‍ ചോദിച്ചു.
“അന്നു നമ്മള്‍ നാട്ടിലായിരുന്നില്ലെ? പിന്നെയല്ലെ നമ്മളിങ്ങോട്ടു താമസം മാറ്റിയത്”
“അപ്പൊ, ബോംബിന്റെ കാര്യം ആരാ അച്ചനോടു പറഞ്ഞതു”
“അതെ നാട്ടുകാരാരൊ പറഞ്ഞതാ”
“അല്ലാതെ അച്ചന്‍ പേപ്പറിലും ഒന്നും കണ്ടതല്ല അല്ലെ”
“ഇല്ലെന്നാ തോന്നുന്നെ”
“ചിലപ്പൊ നുണയായിരിക്കും അച്ചാ”
“ചിലപ്പോ അങ്ങനേയും വരാം”
-------------------------------------------
--------------------------------------------
---------------------------------------------
“അച്ചാ, പണ്ടൊക്കെ നാട്ടുകാരാണു നുണ പടച്ചിറക്കിയിരുന്നത്,
അല്ലേ അച്ചാ?”
“എന്നാല്‍ ഇപ്പൊ കണ്ടൊ, നാട്ടുകാര്‍ക്കൊക്കെ ഓരോ പണിയായി,
പകരം പത്രക്കാരാ ഇപ്പൊ കരക്കമ്പി ഇറക്കുന്നത്, അല്ലെ അച്ചാ?”
“അയ്യേ, അപ്പോഴേക്കും അച്ചനിതെവിടെ പോയി?”



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ