2010, ജൂൺ 7, തിങ്കളാഴ്‌ച

പാവം പാവം മലയാളി

കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ദേശാഭിമാനി ദിനപത്രം ( എന്ത് ദേശാപമാനിയോ, അങ്ങനേയും ഒരു പത്രമോ?) തൊണ്ട കീറി കരഞ്ഞ ഒരു വാർത്തയുണ്ടായിരുന്നു. ഇന്ത്യൻ കറൻസി വിദേശ രാജ്യത്തച്ചടിച്ചു എന്ന്.
അതിനെന്താ കുഴപ്പം.
ഒരു കുഴപ്പവുമില്ല, എന്നാൽ അതിനുള്ള നടപടിക്രമങ്ങൾ വളരെ സങ്കീർണമാണ്. കാരണം ഒരിക്കൽ പുറത്തച്ചടിച്ചാൽ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണ് എന്നുള്ളതു കൊണ്ട് വളരെ ശ്രദ്ധിച്ചാണ് അച്ചടി പുറം രാജ്യത്ത് ഏൽപ്പിക്കാറ്. വിദേശത്ത് നോട്ടടിച്ചതിനു ശേഷമാണ് കണ്ടയിനർ നോട്ട് എന്നൊക്കെ നമ്മൾ കേൾക്കാൻ തുടങ്ങിയതെന്നുമോർക്കുക.എന്നാൽ അന്നത്തെ ധനമന്ത്രി ശ്രീ. ചിദംബരവും സഹമന്ത്രി ശ്രീ വീരേന്ദ്രകുമാറും കൂടി നോട്ടടിക്കാനുള്ള അധികാരം ജർമ്മനിക്കു കൊടുത്തു. രാജ്യദ്രോഹം രാജ്യദ്രോഹം ദേശാഭിമാനി അലറി.
ജനത്തിന് പത്രം എന്നാൽ മലയാള മനോരമ മാതൃഭൂമി എനിവയാണല്ലൊ. അവരാ പത്രത്തിൽ പരതി. ങേഹെ! അങ്ങനെയൊരു വാർത്തയേയതിലില്ല. അപ്പോൾ ജനം ഉറപ്പിച്ചു: ഹമ്പട ! ഈ ദേശാഭിമാനിയുടെ ഓരോ നുണകളേയ്.


കാലം കഴിഞ്ഞു പോയി.
ഭാരതപുഴയിലൂടെയും പെരിയാറിലൂടെയും എവിടൊക്കെ തോടുകളുണ്ടോ അതിലൂടൊക്കെയും വെള്ളം കുറെയൊഴുകിപ്പോയി.

ഇന്ത്യക്ക് കള്ളനോട്ട് കണ്ടുപിടിക്കുന്ന മെഷീൻ വേണം. ഓർഡർ കിട്ടിയത് പഴയ ജർമ്മൻ കമ്പനിക്ക്. 200 കോടിയുടെ ഓർഡറാണെ. മനോരമക്ക് സഹിച്ചില്ല.
ഒരൊറ്റ എഴുത്ത്
പണ്ടിവർക് നോട്ടടിക്കാൻ കൊടുത്തത് വിവാദമായിരുന്നു. ഹെന്ത് ? ഹപ്പൊ ഹങ്ങനെ ഹൊരു ഹംങ്ങതിയുണ്ടായിരുന്നു ഹല്ലെ
ദേശാഭി(പ)മാനി സത്യമാണ് പറഞ്ഞതല്ലെ ! അപ്പോന്താ നിങ്ങളും അന്നേരം പറയാഞ്ഞെ?
അവിടെ ഉണ്ണിക്കുട്ടൻ ഉവാച : മനോഭൂമിമാരുടെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടിക്കലർത്തി എപ്പൊഴാന്നുവച്ചാൽ ഞങ്ങൾ വിളമ്പിത്തരും. നിങ്ങൾ മലയാളികൾ, ------ൻമാർ അതും ഞണ്ണിയേച്ച് മിണ്ടാതെ പൊക്കോണം ഹല്ല പിന്നെ!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ